ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കൊന്നയായ് പിറക്കാന്‍



മേടമടുത്താല്‍ തിടുക്കമായ്‌ കൊന്നക്ക് 
മോടിയില്‍ അഭരണങ്ങളെടുത്തണിയാന്‍, 
കൊടിയുടുത്തങ്ങൊരുവാന്‍ മോഹമായ്,
പടികേറും വിഷു പൊന്‍പുലരിയില്‍.


കയാമ്പു വര്‍ണ്ണന്റെ  മുന്നിലായ് നേദിച്ച
കാണിക്കയില്‍ കൊന്നമലരായിരിക്കുമ്പോള്‍
കണ്ണുംപൊത്തിയെന്നമ്മ കണി കാണിക്കാന്‍
കണ്ണന്റെ തിരുമുന്നിലെത്തിച്ചിടും.


കൈനീട്ടമായ് കിട്ടും തുട്ടിന്റെ ഐശ്വര്യം
കാലങ്ങളോളം നില്‍ക്കുമെന്നുള്ള വിശ്വാസം 
കാലമെത്ര കഴിഞ്ഞിട്ടം മാറാതെ മാറ്റാതെ 
കാര്‍ന്നോര്‍മ്മാര്‍ കരുതലാല്‍ നല്‍കിടുന്നു.


വിടരുന്നു കൊഴിയുന്നു കണിക്കൊന്ന വീണ്ടും 
പടിയിറങ്ങിപോകുന്നു ആ നല്ല കാലം,
ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന വിഷുവും 
കണി കണ്ടുണരുന്ന കാര്‍ വര്‍ണ്ണനും. 


പീതാംബരന്റെ അരയിലായ്ചുറ്റിടും 
പട്ടിന്റെ നിറമായ്‌ പിറന്നതെന്‍ പുണ്യം 
കാണിക്കയാവാന്‍, കാല്‍ക്കല്‍ വീണടിയുവാന്‍
കഴിഞ്ഞതിലീ ജന്മം ധന്യം,  ശ്രേഷ്ട്ടം...

0 comments:

Post a Comment

Adz